അറിയുന്നുവോ കുഞ്ഞേ നീ

അറിയുന്നുവോ കുഞ്ഞേ നീ

അറിയുന്നുവോ കുഞ്ഞേ നീ അറിയുന്നുവോ കുഞ്ഞ നീ നിന്‍റെയുള്ളിൽനീയറിയാതെ വാർക്കുന്ന കണ്ണുനീർ തുള്ളികൾഅറിയുന്നുവോ കുഞ്ഞ നിൻ ജന്മവും, അതറിഞ്ഞനിൻ ജനനിയുമൊടുവിൽ നിന്നെ പറിച്ചെറിഞ്ഞതും നിലമറന്നു സുഖം തേടിയവരലഞ്ഞപ്പോൾനില തെറ്റിയ മനസിനെ പിടിച്ചുകെട്ടിയവർനിലക്കാത്ത നിൻ ഹൃദയതാളം വരിഞ്ഞു-കെട്ടുവാൻ നിന്നയറുത്ത് ദൂരെയെറിഞ്ഞതും ന്യായം ചോദിച്ച കാലത്തിനു മുന്നിൽ പൊയ്വാക്കുകൾ കൊണ്ടവർ വേലി തീർത്ത്അമ്മയെന്ന വാക്കിനു രക്തക്കറ ചാർത്തി-കൊടുത്തതുമൊടുവിൽ നീയറിഞ്ഞുവോ കുഞ്ഞേ കൊത്തി നുറുക്കി നിന്നെയൊരു മാംസപിണ്ഡംപോലൊരു ചവറ്റു കൂനയിൽ വിശപ്പ് നാറിയനായ്ക്കൾക്ക് കടിച്ചു കീറാനിട്ടു കൊടുത്തതുംഅറിഞ്ഞുവോ കുഞ്ഞ നീയൊരുമാത്രയെങ്കിലും അവിഹിതമല്ലാത്താരു…

പേരിടാത്ത കഥ

പേരിടാത്ത കഥ

പേരിടാത്ത കഥ ഞാന്‍ സ്വപ്നം കാണുകയാണോ അതോ യാഥാര്‍ത്ഥ്യമോ , അറിയില്ല എന്‍റെ കണ്ണുകളില്‍ ഇരുട്ടാണ്‌ പക്ഷെ എന്‍റെ ചുറ്റിനും ആരൊക്കെയോ ഉണ്ട്, അവരെന്തോക്കെയോ സംസാരിക്കുന്നു, എനിക്കത് അവ്യക്തമായി  കേള്‍ക്കാം . അതെ എന്നെ ആരൊക്കെയോ ചേര്‍ന്ന് പൊക്കിയെടുത്തു എവിടെയോ കിടത്തി അപ്പോള്‍ എനിക്ക് മനസിലായി ഞാനേതോ വണ്ടിയിലാണ് . കാരണം അതെന്നെയും കൊണ്ട് നീങ്ങി തുടങ്ങിയിരുന്നു. അതെ എനികെന്തോ സംഭവിച്ചിരിക്കുന്നു പക്ഷെ എന്താണ്……….?  അറിയില്ല….! പിന്നീട് ആരൊക്കെയോ എന്നെ എടുത്തു വേറൊരു സ്ഥലത്ത് കിടത്തി, അതെ…

മൗനം

മൗനം

മൗനം ഇടനെഞ്ചിലായെങ്ങോ മറഞ്ഞു കിടന്നൊരെകാന്ത ശയ്യയില്‍ ബന്ധിച്ചു വച്ചതുംഇണ ചേരുവാന്‍ കൊതിച്ച വേനലും മഴയുംപോലകലേക്ക് മാഞ്ഞതും നിന്‍റെ മൗനം വറ്റിവരണ്ട നാവൊരിറ്റു ദാഹ ജലത്തിനായ്‌അതിലെയുമിതിലെയും അലയുന്നതു പോലെഉമിയിലെരിയുന്ന തീക്കനല്‍പോലെ ഒരുവാക്കിനായ്നിന്‍റെ ഹൃദയ കവാടതിങ്കല്‍ ഞാനലഞ്ഞു നടന്നു തിരകളെ ചുംബിച്ച തീരവും, കാറ്റിനെ ചുംബിച്ചഇലകളും,മണ്ണിനെ ചുംബിച്ച മഴയും, രാവിനെചുംബിച്ച നിലാവും മൗനം വെടിഞ്ഞ്കൈകോര്‍ത്തകലേക്കു നടന്നകലുമ്പോള്‍ നീ മാത്രമേന്തെ ഇന്നുമെന്നില്‍ നിന്ന് ദൂരേക്ക്‌മാറി പാടാന്‍ മറന്ന കുയിലിനെ പോലെഏകാകിയായി ഒഴുകിയെത്തിയ കാറ്റ് പോലെമൗനം കൊണ്ടെന്‍ ഹൃദയം കീറിമുറിപ്പൂ സഖീ

ഒരു പൂവിന്‍റെ വിലാപം

ഒരു പൂവിന്‍റെ വിലാപം

ഒരു പൂവിന്‍റെ വിലാപം അരുമയാമീ മലര്‍വാടിയില്‍ ,ഒരുകോണില്‍   നില്‍ക്കുമെന്നെ നീ കണ്ടുവോഎന്‍ നറുതേന്‍ നുകരുവാന്‍ എന്നരുകില്‍ വന്നിരുന്നെങ്കിലുംനീയെന്‍  സാമീപ്യം കൊതിചിരുന്നുവോ. ഓ എന്‍ ചിത്രശലഭമേ നിന്‍ സാമീപ്യംകൊതിക്കുന്നുവിന്നു ഞാന്‍ .കാലമാം കോലം മാറ്റിയേന്‍ രൂപമറിയാതെഇന്ന് ഞാന്‍ കൊതിക്കുന്നു നിന്‍ സ്പര്‍ശനം എന്‍ സുഗന്ധമാം വശ്യതയാണ് നീകാംഷിച്ചതെന്നറിയാതെ , എന്നിലെനൊമ്പരം മറന്നീടുകില്ലെങ്കിലും ഞാന്‍,വസന്തമേ എന്നെ നീ കൊഴിചീടുമോഎന്ന ശങ്കയാല്‍ , വീക്ഷിചീടുന്നുനിന്റെയീ ജീവിതം. എങ്കിലും നീ മറക്കരുതോരിക്കലുംഎന്ജീവിതചക്രം കൊഴിചോരെന്‍ഇതളുകള്‍  പോല്‍ കൊഴിഞ്ീടുംനിന്‍ ചിറകുകള്‍ . ഒരിക്കലെന്‍മാറോടു ഒന്നുചെരുവാന്‍………..

താളം തെറ്റിയ വരികള്‍

താളം തെറ്റിയ വരികള്‍

താളം തെറ്റിയ വരികള്‍ എന്‍റെ ഹൃദയം, നിനക്കൊരു കാഞ്ചന കൂടായിരുന്നുവെന്നു അറിയാന്‍ ഞാനേറെ വൈകിപോയി. എന്‍റെ അമിത  സ്നേഹം നിന്നെ വീര്‍പ്പു മുട്ടിക്കുകയായിരുന്നുവെന്നും . ഞാന്‍ പാടാന്‍ കൊതിച്ചൊരു ഈണമായിരുന്നു നീ, പക്ഷെ പാടിയപ്പോള്‍ താളം തെറ്റിയ വരികളും. പലവട്ടം താളം ഒപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും താളം കിട്ടാത്ത വരികളായി അതിന്നും അവശേഷിക്കുന്നു . ഞാനറിയാതെ എന്‍റെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച നീ ഞാനറിയാതെ തുറന്നിട്ട വാതിലില്‍ കൂടി പറന്നു പോയപ്പോള്‍ അടക്കാന്‍ മറന്നൊരാ വാതില്‍ ഇന്നും തുറന്നു കിടക്കുന്നു…

കിളി പോയി

കിളി പോയി

കിളി പോയി (ഗദ്ഗദം:– അതൊരു ഒന്നൊന്നര പോക്കായിപ്പോയി ) അങ്ങനെ കുറെ നാള് കൂടി ഒരു പടം കാണാന്‍ ഇറങ്ങി, ഏതു പടം കണ്ടാലും അത് റിലീസിംഗ് ദിവസം തന്നെ ആരെ കൊന്നിട്ടായാലും കാണും. അതായിരുന്നു അതിന്റെയൊരു ഇത്….. ഏതു……? റൂമില്‍ നിന്നിറങ്ങുമ്പോള്‍ കാള്‍ വന്നു, പടം ഹൌസ് ഫുള്‍ ആയിരിക്കും എന്ന്. കൂടെയുള്ള ഒരുത്തനെ രാവിലെ കുത്തിപ്പൊക്കി ടിക്കറ്റ്‌ എടുക്കാന്‍ വിട്ടിരുന്നു. പക്ഷെ സൂര്യന്‍ നെറുകംതലയില്‍ വന്നാലും എണീക്കാതവന്മാര്‍ എല്ലാം ഇന്ന് രാവിലെ എണീറ്റ്‌ അതിന്‍റെ…

എന്‍റെ ഭ്രാന്തന്‍ ചിന്ത

എന്‍റെ ഭ്രാന്തന്‍ ചിന്ത

എന്‍റെ ഭ്രാന്തന്‍ ചിന്ത ” നിന്‍റെ നിഴല്‍ നിന്നെ പിന്തുടരുന്നത് കണ്ടു നീ അഹങ്കരിക്കേണ്ട കാരണം വെയില്‍ മായുമ്പൊ അത് അതിന്‍റെ പാട്ടിനുപോകും. നീ നീയായിരിക്കുക അപ്പോള്‍ നിനക്കുള്ളവ നിന്നെ തേടിവരും, നിന്റേതു അല്ലാത്തവ നിന്നില്‍ നിന്നും അകന്നുപോകും. ഒന്നും തട്ടിപ്പറിചെടുക്കരുത് കാരണം നീയങ്ങനെ ചെയ്യുമ്പോ മറ്റൊരാള്‍ക്ക് അവനവകാശപ്പെട്ടത്‌ നഷ്ട്ടമാകും ”

ഇത്തിരിപ്പൂവ്

ഇത്തിരിപ്പൂവ്

ഇത്തിരിപ്പൂവ് ഇത്തിരിപ്പൂവിനു ജന്മം നല്‍കുവാനൊരു-ചെടിയായി ജനിച്ചു ഞാന്‍.ഇത്തിരിപ്പൂവിനു നാണം അകറ്റുവാനൊരി-ലയായ് ജനിച്ചു ഞാന്‍.ഇത്തിരിപ്പൂവ് വളൊര്‍ന്നോരാ വേളയില–വളെ കാക്കുവാനൊരു മുള്ളായി ജനിച്ചു ഞാന്‍.ഇത്തിരിപ്പൂവിനു വിടരുവാനിതളുകളായി ജനിച്ചു ഞാന്‍.ഇത്തിരിപ്പൂവിനു ദാഹമകറ്റുവാന്‍ തേനായൊഴുകി ഞാന്‍.ഒടുവില്‍ ഇത്തിരിപ്പൂവ് കൊഴിന്ജോരാ വേളയില്‍ ജീവനറ്റു-നിന്നു ഞാനെങ്കിലും അരുതെയോന്നോതി കാത്തിരുന്നു—–നിന്‍ പുനര്‍ജന്മത്തിനായി—–

വിരഹം

വിരഹം

വിരഹം !!!!…… ആരു നീയോമനെ നറുതേന്‍ തുളുമ്പും മലര്‍വാടിയോ. നിന്റെ വശ്യമായ പുഞ്ചിരി എന്നെ നിന്നോട് കുടുതല്‍ അടുപ്പിക്കുമ്പോള്‍, എന്തെ നീയെന്നില്‍നിന്നും അകന്നു  മാറുന്നു . നിന്‍ മനസിന്‍ പടിവാതില്‍ക്കല്‍ , എന്‍ പാഴ്ജന്മവവും കൊണ്ട്, നിന്റെ വിളിക്കായ് കതോര്തിരിക്കുമ്പോള്‍, മുട്ടി വിളിക്കുമ്പോള്‍ , പിന്നെയും അതെ വശ്യമായ പുഞ്ചിരിയോടെ, എന്നിലേക്ക്‌ ആഴ്ന്നിറങ്ങുന്ന നിന്റെ നോട്ടം കൊണ്ട്, അര്‍ത്ഥവത്തായ അങ്കച്ചലനങ്ങള്‍ കൊണ്ട് എന്‍റെ മുന്‍പില്‍ ഈ പടിവാതില്‍ വീണ്ടും കൊട്ടിയടക്കുകയാണോ നീ ……!!!! വിരഹം

മനസിന്‍റെ മരണം

മനസിന്‍റെ മരണം

മനസിന്‍റെ മരണം ജീവിതം എന്ന യാത്രയില്‍ നഷ്ട്ടപ്പെട്ടതിനെ തിരിച്ചു പിടിക്കാന്‍ ഇറങ്ങി തിരിച്ചപ്പോള്‍… വീണ്ടും നഷ്ട്ടങ്ങള്‍ നിഴലായി പിന്തുടര്‍ന്നു…. കൂരിരുട്ടില്‍ മഞ്ഞു പെയ്യുന്ന ഈ രാത്രിയില്‍ ശരീരം മരവിചിരുന്നപ്പോള്‍…. ചൂടെകാന്‍ മനസിനെ അന്വേഷിച്ചു..അപ്പോളാണ് മനസിലായത് മനസ്സ് പണ്ടേ മരവിച്ചിരുന്നു എന്ന് ….തണുത് വിറങ്ങലിച്ചു കിടക്കുന്ന മനസ്സിപ്പോള്‍ ഒരു ജഡത്തിനു സമം.മനസും ശരീരവും നഷ്ട്ടപ്പെട്ടപ്പോള്‍ ആത്മാവ് പറന്നുയരാന്‍ വെമ്പല്‍ കൊള്ളുന്നു…. ആത്മാവിനു പറന്നുയരാനുള്ള അനുവാദം കൊടുത്തു തിരിഞ്ഞു നടന്നപ്പോള്‍……… തിരിഞ്ഞു നോക്കുവാന്‍ തോന്നിയ അതിയായ ആഗ്രഹം ഉള്ളില്‍ കടിച്ചമര്‍ത്തി…