എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു

എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു

എന്‍റെ ഹൃദയം വല്ലാതെ മിടിക്കുന്നു ഓ ഹൃദയമേ നീ എന്തിനു വേണ്ടി ഇങ്ങനെ മിടിക്കുന്നു….എന്‍റെ ഹൃദയ കവാടങ്ങളില്‍ നീ വീണ്ടും വീണ്ടും,മുട്ടുന്നത് എന്തിനു വേണ്ടി……?അവ നിനക്കായി തുറക്കുവാന്‍ എന്‍റെ കരങ്ങള്‍,ആശക്തമാണ്……..നിന്‍റെ ഓരോ ചുവടിലും എന്‍റെ ജീവനാം ചരടിന്‍റെ,കെട്ടുകള്‍ അഴിയുന്നു……അഴിയുന്ന കെട്ടുകള്‍ മുറുക്കുവാനും എന്‍റെ ,കരങ്ങള്‍ ആശക്തം…… നിന്നിലെ ഇടനാഴികളില്‍ ഞാന്‍ പ്രതിഷ്ട്ടിച്ച ,മറ്റൊരു ജീവന്‍……അതും നീ എന്നില്‍ നിന്നും അടര്‍ത്തി മാറ്റിയതെന്തിന്…? ഓ ഹൃദയമേ. നീ എന്തിനു വേണ്ടി ഇങ്ങനെ മിടിക്കുന്നു.തുറന്നു വിട്ടാല്‍ പറന്നു പോകുന്ന നിന്നെ…

ഇന്ന് ഞാന്‍ നാളെ നീ

ഇന്ന് ഞാന്‍ നാളെ നീ

ഇന്ന് ഞാന്‍ നാളെ നീ കുത്തിയൊലിക്കുന്ന നീര്‍ച്ചാലില്‍ ഒഴുക്കി വിട്ട കടലാസുതോണി പോലെ ആടിയുലഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ കരയിലുള്ള പച്ചപ്പ് ആസ്വദിക്കുവാന്‍ നിനക്ക് കഴിയുമോ………? കാല്‍ തെറ്റി കൊക്കയുടെ മടിത്തട്ടിലേക്ക് കുതിക്കുമ്പോള്‍ വിടര്‍ന്നു നില്‍ക്കുന്ന മഴവില്ല് ആസ്വദിക്കുവാന്‍ നിനക്ക് കഴിയുമോ……..?———————————————————————————————-മനോഹരമായ ഭൂപ്രകൃതിയില്‍ കമിതാവിനോത്തു സ്വപ്നങ്ങളില്‍ ചിതറി നീങ്ങുമ്പോള്‍ ആസന്നമായ നിന്‍റെ മരണത്തെ പറ്റി ചിന്തിക്കുവാന്‍ നിനക്ക് കഴിയുമോ………? സുഭിക്ഷമായ ഭക്ഷണം ആസ്വദിച്ചു കഴിക്കുമ്പോള്‍, ഒരു സിംഹത്തിന്‍റെ കയ്യില്‍ അകപ്പെട്ട മാന്‍പെടയുടെ നൊമ്പരം ഓര്‍ക്കുവാന്‍ നിനക്ക് കഴിയുമോ……..? കഴിയില്ല……..

കൈസര്‍

കൈസര്‍

കൈസര്‍ A TRIBUTE TO MY LATE JACKY ആ റെയില്‍വേ സ്റ്റേഷനിലെ സിഗ്നല്‍ വിളക്കിലെ പച്ച വെളിച്ചം കണ്ടിട്ടാണോ , അതോ റെയില്‍വേ ഗാര്‍ഡിന്‍റെ പച്ചക്കൊടി കണ്ടിട്ടാണോ എന്നറിയില്ല ഞാന്‍ നില്‍ക്കുന്ന തീവണ്ടി എന്നെയുംകൊണ്ട്‌ നീങ്ങി തുടങ്ങിയപ്പോള്‍, പാവം ഒരു നായായിട്ടു പോലും അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍  കണ്ടു . ആ തീവണ്ടിയില്‍ നില്‍ക്കുന്ന എന്‍റെ യൊപ്പം എത്താന്‍ അവന്‍ ഓടുമ്പോള്‍ , അവന്‍റെ മനസിന്‍റെ വേകത  കാലുകള്‍ക്ക് ഇല്ലെന്നെനിക്ക് തോന്നി .ഓടിയിട്ടും ഓടിയിട്ടും…

വഴിമാറുന്ന ചിന്തകള്‍

വഴിമാറുന്ന ചിന്തകള്‍

വഴിമാറുന്ന ചിന്തകള്‍ വരച്ചു പൂര്‍ത്തിയാക്കാത്ത ചിത്രത്തില്‍ നിന്നൊലിച്ചിറങ്ങിയ ചായക്കൂട്ട് പോലെ അവ്യക്തമായി എതിലെയോ പാറി നടക്കുന്നു. എന്നില്‍ നിന്നും ഓടിയകലുന്ന നിഴലിനോടൊരിക്കല്‍ ഞാന്‍ ചോദിച്ചിരിന്നു നിന്നെപ്പറ്റി, പക്ഷെ പരിഭവം മൂത്ത കാമിനിയെപ്പോലെ അവന്‍ ഉരിയാടാതെ നിന്നു. കാറ്റത്ത്‌ പറത്തിവിട്ട അപ്പൂപ്പന്‍ താടി പോലെ നിലയില്ലാ കയത്തില്‍ കാറ്റിന്‍റെ ഗതിക്കനുസരിച്ച് എങ്ങോട്ടെന്നില്ലാതെ ഒഴുകി നീങ്ങുന കളിവള്ളമാണ് എന്‍റെ ചിന്തകള്‍. കൂടെ കൂരിരുട്ടില്‍ പതിയിരിക്കുന്ന ആപത്ത് പോലെ എന്‍റെ നിഴലും. കരിയിലയും മണ്‍കട്ടയും പോലെ സ്വന്തം നിലമറന്നു അവയെന്നോട് യുദ്ധം…

ഇതുമൊരു പ്രണയം

ഇതുമൊരു പ്രണയം

ഇതുമൊരു പ്രണയം ” ഞാന്‍ നിന്നെ പ്രണയിക്കുന്നു. ആ പ്രണയത്തിനു അതിര്‍വരമ്പുകളില്ല. പക്ഷെ എനിക്കൊരിക്കലും എന്‍റെ പ്രണയം നിന്നോട് തുറന്നു പറയാന്‍ കഴിയുകയില്ല കാരണം അത് നിന്നിലെ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനെ നഷ്ട്ടപ്പെടുത്തും . അതിര്‍വരമ്പുകള്‍ ഇല്ലാത്ത പ്രണയത്തേക്കാളേറെ നിന്നിലെ സുഹൃത്തിനെ ഞാന്‍ സ്നേഹിക്കുന്നു ” എങ്കിലും എന്‍റെ ഡയറിയില്‍ നിന്നോടുള്ള പ്രണയം ഞാനെന്‍റെ രക്തത്താല്‍ കോറിയിടും. ഒരിക്കല്‍ ഞാനീ ഭൂമിയില്‍ നിന്ന് വിടവാങ്ങുന്ന നിമിഷമെങ്കിലും അത് നിന്‍റെ കൈകളില്‍ എത്തിച്ചേരും എന്ന പ്രതീക്ഷയോടെ : നീയറിയാതെ നിന്നെ…

ഞാനെന്തേ ഇങ്ങനെ

ഞാനെന്തേ ഇങ്ങനെ

ഞാനെന്തേ ഇങ്ങനെ ”’ എനിക്ക് എല്ലാവരുമുണ്ട്‌ പക്ഷെ ഞാന്‍ അനാധനാണ്എനിക്ക് സമ്പതുണ്ട് പക്ഷെ ഞാന്‍ ദരിദ്രനാണ്എനിക്ക് ആരോഗ്യമുണ്ട് പക്ഷെ ഞാന്‍ രോഗിയാണ്എനിക്ക് കാഴ്ചയുണ്ട് പക്ഷെ ഞാന്‍ അന്ദനാണ്എനിക്ക് വിദ്യാഭ്യാസമുണ്ട് പക്ഷെ ഞാന്‍ നിരക്ഷരനാണ് ”’ കാരണം ഞാനൊരു മനുഷ്യനാണ് എന്‍റെ മോഹങ്ങള്‍ സമുദ്രത്തിലെ തിരകള്‍ പോലെ, അവയ്ക്ക് അവസാനമില്ല. സാധിക്കാത്ത മോഹങ്ങള്‍ ഉള്ളിലൊതുക്കി നടക്കുന്ന ഞാനെങ്ങനെ ഉള്ളതുകൊണ്ട് ത്രിപ്തിപ്പെടും. ”” എനിക്ക് ജീവനുണ്ട് പക്ഷെ ഞാന്‍ ജഡത്തിനു സമം, എന്തെന്നാല്‍ എന്‍റെ മനസ് എന്നിലില്ല അത് ലോകത്തിനു…

അവന്‍റെ സ്വപ്നം

അവന്‍റെ സ്വപ്നം

അവന്‍റെ സ്വപ്നം അവനൊരു വിമര്‍ശകനോ നിരൂപകനോ അല്ലെങ്കില്‍ ഒരു ബുദ്ധിജീവിയോ അല്ല. പക്ഷെ അവനു സ്വയം വിമര്‍ശിക്കാന്‍ ഇതൊന്നും ആകേണ്ട ആവശ്യമില്ലല്ലോ. പകലന്തിയോളം തെരുവ് തെണ്ടി കിട്ടുന്നതു മുഴുവന്‍ തന്നെ ഇതിനായി ഉപയോഗിക്കുന്നവര്‍ക്ക് കൊടുത്ത് അരവയറുമായി ബോധം കെട്ടുറങ്ങുന്ന തെരുവിന്‍റെ മക്കള്‍ക്ക്‌ നാളയെക്കുറിച്ച്‌ ഒരു പ്രതീക്ഷയുമില്ല. പക്ഷെ അവന്‍ അന്ന് രാത്രി ഉറങ്ങാന്‍ കിടന്നത് വളരെയേറെ പ്രതീക്ഷലുമായ് ആയിരുന്നു. പതിവുപോലെ അവന്‍റെ സ്വപ്നത്തില്‍ അവനു നടന്നു കയറുവാനുള്ള ചവിട്ടു പടികള്‍ അവനെ മാടി വിളിച്ചു. കയറുന്തോറും എണ്ണം…

മത്തായി ചേട്ടനും, കണ്‍വെന്‍ഷനും

മത്തായി ചേട്ടനും, കണ്‍വെന്‍ഷനും

മത്തായി ചേട്ടനും, കണ്‍വെന്‍ഷനും നമ്മുടെ തോമസ്‌ അച്ഛന്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ സെന്‍റെര്‍ ആണ് വേദി, അച്ഛന്‍ മുന്നിലിരിക്കുന്ന എല്ലാ കുഞ്ഞാടുകളെയും ദൈവത്തിന്‍റെ വഴിക്ക് നയിക്കുവാന്‍ പാപത്തെക്കുറിച്ചുള്ള ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നു. അച്ഛന്‍റെ മുന്നിലിരിക്കുന്ന ഓരോ കുഞ്ഞാടും ഓരോ പാപം കേക്കുമ്പോളും അടുത്തിരിക്കുന്ന കുഞ്ഞാടിനെ നോക്കി പുചിച്ചു ചിരിച്ചുകൊണ്ട് വീണ്ടും അടുത്ത പാപം ഏതെന്നറിയാന്‍ അന്യഗ്രഹ ജീവിയെ നോക്കുന്നപോലെ അച്ഛനെ നോക്കിയിരുന്നു അച്ഛന്‍ പതിവ് പോലെ പത്തു കല്‍പ്പനകളില്‍ പിടിച്ചുകൊണ്ടാണ് പാപത്തെക്കുറിച്ചു ക്ലാസ് എടുത്തുകൊണ്ടിരുന്നത്. അച്ഛന്‍ പത്തു കല്‍പ്പനകളില്‍ ഒമ്പതാമത്തെ…

നിത്യസത്യം

നിത്യസത്യം

നിത്യസത്യം നീയെന്നോട്‌ പറഞ്ഞ ഓരോ നുണകളും എന്‍റെ മനസ്സില്‍ നീ നിനക്കായി കുഴിച്ച കുഴിയുടെ ആഴം കൂട്ടുന്നത്‌ നീയറിഞ്ഞില്ല എന്നില്‍ നിന്നു നീ പിന്നിലേക്ക്‌ വച്ച ഓരോ കാലടിയും എന്‍റെ ഹൃദയത്തില്‍ നീ നിനക്കായി കുഴിച്ച കുഴിയുടെ ആഴം കൂട്ടുന്നതും നീയറിഞ്ഞില്ല ഒടുവില്‍ നീ കുഴിച്ച കുഴിയില്‍ വീണെന്നെ നോക്കി പിടയുന്ന നീയെന്ന മിഥ്യയെ ഞാനുമറിഞ്ഞില്ല. അനിവാര്യമല്ല എന്നറിഞ്ഞുകൊണ്ടു ചോദിച്ചു വാങ്ങിയ മരണം നിന്നെ വിഴുങ്ങുമ്പോള്‍ ഞാനൊന്ന് പുഞ്ചിരിച്ചു രണം നീയിപ്പോള്‍ വെറും മണ്ണ് മാത്രം എങ്കിലും…

വെറിപൂണ്ട മനസ്

വെറിപൂണ്ട മനസ്

  വെറിപൂണ്ട മനസ്   -എന്നിലലിയാന്‍ കൊതിക്കുന്ന വരികളില്‍ കണ്ടു ഞാനണയാന്‍ കൊതിക്കുന്ന തിരി നാളമാം നിന്‍ വശ്യഭാവം- -അണയും മുന്‍പേ പുഞ്ചിരിതൂകി എന്നിലലിയും നിന്‍ നിഴലിന്‍റെയൊരത്ത് നിന്നുഞാന്‍ കണ്ടു നിന്‍ മിഴികളിലെ വിഷാദ ഭാവം- -തെന്നിയെത്തിയ ഇളം കാറ്റിലെന്‍ മൃതുവാം മനസ്സില്‍ തട്ടിയ നിന്‍ ഇളം ചൂടിലും അറിഞ്ഞു ഞാനെന്‍ നിലാവിന്‍റെ തേങ്ങല്‍- -കൊതിക്കാതെ കൊതിച്ച സ്നേഹമെന്ന മിഥ്യയെ ഞാനൊരിക്കല്‍ക്കൂടി കണ്ടുനിന്‍ മിഴികളില്‍ നിന്നിറ്റു വീഴുന്ന ചുടു മിഴിനീര്‍ത്തുള്ളികളില്‍- -കണ്ണുനീരിന് രക്തത്തിന്‍റെ നിറമേകിയ നിന്നെ ഞാനെന്‍…